ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഇനി മുതല്‍ മുഖം മറയ്ക്കുന്ന വസ്ത്രം വേണ്ടെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കെല്‍. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യോഗത്തിലാണ് മെര്‍ക്കലിന്റെ പ്രസ്താവന.
മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളിലെല്ലാം നിരോധിക്കുമെന്നും മെര്‍ക്കല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 10 ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെര്‍ക്കെല്‍. പുതിയ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ കോടതി മുറികളിലും ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളിലും സ്കൂളുകളിലും മുഖം മറയ്ക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.
നേരത്തെ മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയില്‍ അഭയം നല്‍കാനുള്ള മെര്‍ക്കലിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: