തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കരിഞ്ചന്ത വ്യാപകമാകുന്നു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കാനായി റേഷന്‍കടകളിലെത്തിച്ച അരിയാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നത്.
സൗജന്യമായി നല്‍കേണ്ട അരി 18 മുതല്‍ 30 വരെ രൂപയ്ക്കാണ് വ്യാപാരികള്‍ മറിച്ചുവില്‍ക്കുന്നത്. മൊത്തവിതരണ കേന്ദ്രത്തില്‍തന്നെ അരി കരിഞ്ചന്തയിലേക്കെത്തുന്നുവെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള ആദ്യഘട്ട റേഷന്‍ മാത്രമാണ് സംസ്ഥാനത്ത് റേഷന്‍കടകളില്‍ എത്തിയത്. അട്ടിക്കൂലി തര്‍ക്കത്തിന്റെ പേരിലുണ്ടായ പ്രതിസന്ധിയുടെ മറവിലാണ് കരിഞ്ചന്ത വ്യാപാരം. അന്ത്യോദയ അന്നയോജനയിലെ 35 കിലോയും മുന്‍ഗണനാ വിഭാഗത്തിന്റെ അഞ്ച് കിലോയുമാണ് മറിച്ച് വില്കുന്നത്. രണ്ട് കിലോ അരിമാത്രം നല്‍കിയശേഷം ബാക്കി അരി കരിഞ്ചന്തയില്‍ വില്കും. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. മുന്‍ഗണന ഇതര വിഭാഗങ്ങള്‍, മില്ലുടമകള്‍ തുടങ്ങിയവര്‍ക്കും ഇത്തരത്തില്‍ മറിച്ച് വില്കുന്നുണ്ട്.
നിലവില്‍ ഒരു റേഷന്‍ കടകയിലും ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളുടെ അളവും അതിന്റെ വിലയും പ്രദര്‍ശിപ്പിക്കാറില്ല. ജില്ലാ സപ്ളൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തുമെങ്കിലും ഫലപ്രദമല്ല. ഇത് മുതലെടുത്താണ് കരിഞ്ചന്ത വ്യാപാരം തകൃതിയില്‍ നടക്കുന്നത്. വനമേഖലയില്‍ ഇപ്പോഴും റേഷന്‍ കടകള്‍ ഒഴിഞ്ഞുകിടക്കുകയണ്. ഗോഡൗണുകളില്‍ നിന്ന് അയച്ചുവെങ്കിലും വനമേഖലകളിലെ റേഷന്‍ കടകളില്‍ അരി വിതരണം ആരംഭിച്ചിട്ടില്ല. ഇതോടെ ഈ മേഖലയില്‍ ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.
ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഒരു മണി അരിപ്പോലും ചോരില്ലെന്നായിരുന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമന് നിയമസഭയില്‍ പറഞ്ഞത്. സൗജന്യ റേഷന്‍ ലഭിച്ചിരുന്നത് 2.73 കോടി ജനങ്ങള്‍ക്കാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടിക പ്രകാരം ഭക്ഷ്യഭദ്രതാനിയമത്തിലൂടെ 1.54 കോടി ജനങ്ങള്‍ക്ക് മാത്രമാണ് സൗജന്യ റേഷനുള്ള അര്‍ഹത. എന്നാല്‍ അര്‍ഹതയുള്ളവര്‍ പട്ടികയില്‍ നിന്ന് പുറത്താണെന്നും അവരെക്കൂടി
ഉള്‍പ്പെടുത്തണമെന്നും ഇതുവരെയും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മാത്രവുമല്ല മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതും റേഷന്‍ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: