ചോ രാമസ്വാമി മുന്‍വിധികളില്ലാതെ സത്യം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു. അറിഞ്ഞ കാര്യം ധൈര്യമായി തുറന്നുപറയും. പക്ഷംചേരാത്ത നിക്ഷപക്ഷനായ ബുദ്ധിജീവിയായിരുന്നു. ഒരു ആഡിറ്റര്‍ കൂടിയായ അദ്ദേഹം മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹവുമായി ആഴത്തിലുള്ള വ്യക്തിബന്ധം എനിക്കുണ്ടായിരുന്നില്ല.
പക്ഷേ ഞാന്‍ തുഗ്ലക് മാസികയുടെ സ്ഥിരം വായനക്കാരനായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പുതിയ ശൈലിയെ ആണ് അദ്ദേഹം വായനക്കാരന് പരിചയപ്പെടുത്തിയത്. തമാശയില്‍ പൊതിഞ്ഞ് കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ കുറിക്കുകൊള്ളുന്നതായിരുന്നു.
വായനക്കാരന്റെ മനസ്സറിഞ്ഞ് എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സിനിമാ നടന് കൂടിയായിരുന്ന അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിതവുമായി വേറിട്ടു നില്‍ക്കുന്നതായിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വിരുദ്ധമായ ജീവിതശൈലിയായിരുന്നു ചോ രാമസ്വാമിയുടെത്.
(പ്രശസ്ത സാഹിത്യകാരനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: