വഴിയേ പോയ കോഴിക്കച്ചവടക്കാരനോട് എന്റെ അനുജത്തി കുറേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. അവറ്റകള് വെള്ളം കുടിക്കുന്നതു നിരീക്ഷിച്ചിട്ട് സഹോദരീപുത്രന്റെ ചോദ്യം:
”കുഞ്ഞിക്കോഴി വെള്ളം കുടിച്ചിട്ട് തല പൊന്തിക്കുന്നത് എന്തിനാണെന്നു പേരമ്മയ്ക്ക് അറിയാമോ? ”
”പേരമ്മ വെറും മണ്ടി. നീ തന്നെ പറ!” ഞാന്‍ അജ്ഞത നടിച്ചപ്പോള്‍ മറുപടിയായി അവന്റെ വക ഒരു അടിപൊളി പാട്ട്:
”മുട്ട വിരിഞ്ഞൊരു കോഴിക്കുഞ്ഞ്
ക്യോം ക്യോം ക്യോം
വെള്ളം കുടിപ്പത് മേലേ
നോക്കിയത് ആരാര്?
ഈശനെ വാഴ്ത്തുകയല്ലോ
സ്തോത്രം പാടുകയല്ലോ….”
കോഴിയെന്നല്ല ലോകത്തിലെ സകല ജീവികളും കുടിച്ച വെള്ളം ഇറങ്ങാന്‍ വേണ്ടി തെല്ലുനേരം തല ഉയര്‍ത്തി പിടിക്കാറുണ്ടെന്നു പഠിച്ച എന്റെ മണ്ടത്തരം ക്ഷണത്തില്‍ ഉരുകി ആവിയായി. ”എവിടെ നിന്നു കിട്ടി നിനക്കീ പുതിയ അറിവ്…? ” ഞാന്‍ അന്വേഷിച്ചു.
”ഞങ്ങടെ സിസ്റ്റര്‍ പഠിപ്പിച്ചതാ,” അകത്തേക്ക് ഓടിയ സന്തതി, കുഞ്ഞുമാലാഖയുടെ പ്രസിദ്ധീകരണക്കാരായ വടവാതൂര്‍ ക്രിസ്റ്റീന്കാരുടെ ‘ക്രിസ്റ്റീന്‍ ഗാനങ്ങള്‍’ എന്ന പള്ളിപ്പാട്ടു പുസ്തകം കൊണ്ടുതന്നിട്ടു പറഞ്ഞു: ”ചാപ്പലില്‍ ധ്യാനത്തിനു കൊണ്ടു പോകുമ്പോള്‍ പാടാന്‍ തന്ന പുസ്തകമാ. കോഴി വെള്ളം കുടിച്ചിട്ട് തല പൊക്കുന്നത് കര്‍ത്താവിനു നന്ദി പറയാനാണെന്ന് ഇതിലുണ്ട്.”
ഞാന്‍ പുസ്തകത്തിലൂടെ കണ്ണോടിക്കവേ പയ്യന്‍സ് അടുത്ത വെടി പൊട്ടിച്ചു:
”ഇതില്‍ അക്കപ്പാട്ടുണ്ട്. പേരമ്മയ്ക്കു കേള്‍ക്കണോ? ”
”ങാ! കേള്‍ക്കട്ടെ!”
”എണ്ണം പഠിപ്പിച്ചതാരാണ്?
എണ്ണം പഠിപ്പിച്ചതീശോയല്ലേ!
ഒന്ന് ഒന്ന് ദൈവം ഒന്ന്
സ്നേഹത്തിന് സംഗ്രഹം രണ്ട്
ത്രിത്വത്തിന് ആളുകള്‍ മൂന്ന്
സുവിശേഷകന്മാര് നാല്
വര്ദ്ധിപ്പിച്ചപ്പങ്ങള് അഞ്ച്
സൃഷ്ടി ചെയ്ത ദിനം ആറ്
ആകെ ദിവസങ്ങള്‍ ഏഴ്
സുവിശേഷ ഭാഗ്യങ്ങള്‍ എട്ട്
ആത്മഫലങ്ങള്‍ ഒമ്പത്
ദൈവത്തിന് കല്പന പത്ത് ”
എന്നെ തൃപ്തിപ്പെടുത്താന്‍ ഏഴരക്കട്ടയില്‍ ഒരു തമിഴ് ഗാനമായിരുന്നു അടുത്തത്:
”യേസുവിന്‍ കൂടെ
നാനും പോകിറേന്‍
സാത്താനെ ഉനക്ക് റ്റാറ്റാ!
നീ യേസുവിന്‍ മുമ്പില്‍ ചോട്ടാ
നാന് യേസുവിന്‍ പുള്ളൈ ആമാ!”
”ആഹാ! നിനക്ക് തമിഴും അറിയാമോ? ” എന്റെ ആശ്ചര്യത്തിനു മറുപടിയായി അതാ, വരുന്നു സാക്ഷാല്‍ രാഷ്ട്രഭാഷയില് ഒരു കിണ്ണന് കര്തൃഗീതം:
”ചോട്ടി ചോട്ടി ജീവന് ഗാഡി
കൈസേ അത്ഭുത് ഗാഡി ഹേ
അഗര്‍ െ്രെഡവര്‍ യേശു ഹേ
ഗാഡി സ്വര്ഗ്ഗ് മേം ജാതി ഹേ
അഗര്‍ െ്രെഡവര്‍ സെയ്ത്താന്‍ ഹേതോ
ഗാഡി നരക് മേം ജാതി ഹേ..”
സ്തബ്ധയായിപ്പോയ ഞാന്‍ ഓര്‍ത്തുപോയത് പണ്ട് രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് കേരള പാഠാവലിയില്‍ പഠിച്ച കോഴിയമ്മയുടെയും എലിക്കുഞ്ഞുങ്ങളുടെയും പാഠത്തിലെ ‘പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഉണ്ണി ഉണ്ണും’ എന്ന പഴഞ്ചൊല്ല്. ചിരന്തനരായ ഹൈന്ദവ ഋഷീശ്വരന്മാര് യുഗമന്വന്തരങ്ങള് കൊണ്ട് ആര്‍ജ്ജിച്ചെടുത്ത തപോപുണ്യത്തിലൂടെ സൃഷ്ടിച്ച ആയിരമായിരം ഭാഷകളും കലകളും ആചാരാനുഷ്ഠങ്ങളും. നിലവിളക്ക്, കല്‍വിളക്ക്, ഓട്ടന്‍ തുള്ളല്‍, കഥകളി, ചുണ്ടന് വള്ളങ്ങള്‍, നാഴി, ചങ്ങഴി, പറ, കൊടിമരം, താലിമാല…… നാലോ അഞ്ചോ നൂറ്റാണ്ടിന്റെ പാരമ്പര്യം മാത്രമുള്ള കുറേ ഉണ്ണൂണ്ണികള് എത്ര ഈസിയായിട്ടാണ് അവയുടെ മുകളില്‍ ‘കുരിശ് ‘ എന്ന പ്ലസ് ചിഹ്നം കൊത്തി വച്ച് അവകാശം സ്ഥാപിക്കുന്നത്. ഹിന്ദുക്കളുടെ താലിമാലയിലും നിലവിളക്കിലും കുരിശടിച്ച് ഉപയോഗിക്കാനും, ഹിന്ദുക്കളെപ്പോലെ നോമ്പും തീര്‍ത്ഥാടനവുമൊക്കെ നടത്താനും ഇക്കൂട്ടരെ കര്‍ത്താവ് പറഞ്ഞേര്‍പ്പാട് ചെയ്തിട്ടുണ്ടോ? അതല്ലെങ്കില്‍ ഹിന്ദുവിന്റെ സ്വര്ഗ്ഗനരകങ്ങളുമായി യെരുശലേമിലെ ക്രിസ്തുമതത്തിന് എന്തു ബന്ധം?
സര്‍ക്കാരിന്റെ പണംകൊണ്ട് പള്ളിക്കൂടം നടത്തി, അവിടെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്ന ചാപ്പലുകളിലേക്ക് ഹിന്ദുക്കുട്ടികള്ക്കു പുറമേ യാഥാസ്ഥിതികരായ മുസ്ലിം കുട്ടികളെ പോലും ആട്ടിന്‍പറ്റത്തെ പോലെ തെളിച്ചു കൊണ്ടുപോയി അവരുടെ പിഞ്ചുമനസ്സില്‍ െ്രെകസ്തവാശയങ്ങള് കുത്തിവയ്ക്കുന്ന ക്രിസ്ത്യന്‍ചതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മക്കളെ വേണ്ടുംവണ്ണം സംരക്ഷിച്ച കാരണവന്മാരെ പോലും തള്ളിപ്പറയുന്ന കാലമാണിത്. അപ്പോള്‍ അനുയായികള്‍ക്ക് അര സെന്റെ് പുറമ്പോക്കു പോലും എഴുതി വയ്ക്കാതെ പരലോകം പ്രാപിച്ച യേശുക്കര്ത്താവിനു വേണ്ടി ദൈവങ്ങളുടെ മണ്ണില്‍ കിടന്ന് അവരെ ആക്ഷേപിക്കുന്നത് മര്യാദയാണൊയെന്ന് വടവാതൂരിലെ വല്ല്യമാലാഖമാര് ചിന്തിക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: