കറുകച്ചാല്‍: പെയിന്റിംഗ് തൊഴിലാളിയായ നിര്‍ധന യുവാവ് ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കറുകച്ചാല്‍ പാലയ്ക്കല്‍ പി.എസ്.സുരേഷ്(ഹരി-48)ആണ് സഹൃദയരുടെ കനിവ് കാത്ത് കഴിയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ ചികിത്സയിലാണ് സുരേഷ്. ഹൃദയം മാറ്റിവയ്ക്കുക മാത്രമാണ് സുരേഷിന്റെ ജീവന് നിലനിര്‍ത്താനുള്ള മാര്‍ഗം. 8-ാം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയും മാത്രമുള്ള വീട്ടില്‍ സുരേഷിന്റെ പെയിന്റിംഗ് ജോലിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം. കുറച്ചുമാസമായി ജോലിക്ക് പോകാന്‍ പറ്റാതെവരികയും ചികിത്സയ്ക്കായി ദിവസേന ആയിരംരൂപ ചിലവാകുകയും ചെയ്യുമ്പോള്‍ കുടുംബം ആകെ ബുദ്ധിമുട്ടിലാണ്. അടുത്തുള്ള അയല്‍ക്കൂട്ടങ്ങളുടെയും ‘ഒരുമ’ റസിഡന്റ്സ് അസോസിയേഷന്, പെയിന്റിംഗ് അസോസിയേഷന് തുടങ്ങി ഒട്ടനവധി സംഘടനകളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ കുടുംബം ജീവിക്കുന്നത്.
ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 20ലക്ഷം രൂപയിലധികം വേണ്ടിവരും. ഓരോദിവസവും കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാത്ത ഈ കുടുംബത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത തുകയാണിത്. ‘ഒരുമ’ റസിഡന്റ്സ് അസോസിയേഷന് മുന്‍കൈ എടുത്ത് യൂണിയന് ബാങ്ക്, കറുകച്ചാല്‍ ശാഖയില്‍ സുരേഷിന്റെ ഭാര്യ സ്മിതാ സുരേഷിന്റെയും ‘ഒരുമ’ സെക്രട്ടറിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. മ/ര ിീ.723502010001134, ശളരെ രീറല ൗയശി0572357, ഫോണ്‍: 0481-2488101. സുമനസ്സുകള്‍ ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്നാണ് റസിഡന്റ് അസോസിയേഷന് ഭാരവാഹികളുടെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: