കൊച്ചി : നിലവിലുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതിയില്ലെങ്കില് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. നിയമസാധുതയുള്ള ക്വാറി പെര്‍മ്മിറ്റ് എന്നാല്‍ പാരിസ്ഥിതികാനുമതിയോടു കൂടിയ ക്വാറി പെര്മ്മിറ്റാണെന്ന സിംഗിള്‍ബെഞ്ച് ഉത്തരവില്‍ അപാകതയില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ക്വാറികള്‍ക്കു പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ക്വാറിയുടമയായ സ്മൈല്‍ ആന്റോ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീലുകളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനത്ത് പാരിസ്ഥിതികാനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും പാരിസ്ഥിതികാനുമതി ക്വാറികള്‍ക്ക് നിര്‍ബന്ധമാണെന്നും പരിസ്ഥിതി സംരക്ഷണ ജനകീയ സമിതി നല്കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഇതു കൂടി കണക്കിലെടുത്താണ് പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ഡിവിഷന് ബെഞ്ച് വീണ്ടും വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: