കൊച്ചി: നഗരത്തില്‍ ശുചിമുറി മാലിന്യം തള്ളുന്ന മുഴുവന്‍ ടാങ്കറുകളും പിടിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ജനങ്ങളുടെ ജീവന് അപകടകരമായി തീരുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
സ്വീകരിച്ച നടപടികള്‍ ആര്‍ടിഒ യും ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും നഗരസഭാ സെക്രട്ടറിയും കമ്മീഷനെ രേഖാമൂലം അറിയിക്കണം. കേസ് 23 ന് ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രമഹ്ണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
എറണാകുളത്തും പശ്ചിമകൊച്ചിയിലും കക്കൂസ് മാലിന്യങ്ങള്‍ സംഭരിച്ച് നീക്കം ചെയ്യാനെത്തുന്ന ടാങ്കര്‍ ലോറികളില്‍ ഭൂരിഭാഗവും രാത്രികാലങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ടാങ്കര്‍ലോറി ഉടമകള്‍ ഗുണ്ടാസഹായത്തോടെ മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. കാക്കനാട്ട് മാലിന്യം തള്ളുന്നത് പിടികൂടാനെത്തിയ സഗരസഭാ വാഹനത്തെ ടാങ്കര്‍ ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: