കൊച്ചി: ദേശീയ സുരക്ഷ ദേശീയതയെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പ്രഭു ചൗള. വിദ്യാഭ്യാസത്തിലൂടെയാണ് ദേശീയ സുരക്ഷയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കേണ്ടത്. ഇരുപതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘ദേശീയ സുരക്ഷയിലെ മാധ്യമ ജാഗ്രത’ ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയതയെന്ന അസ്തിത്വം അനിവാര്യമാണ്. ദേശീയതയെ തുരങ്കം വയ്ക്കുന്ന നിലപാടുകള്‍ പല ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. വിമര്ശനമാകാമെങ്കിലും സൈനിക രഹസ്യങ്ങള്‍ പുറത്താകുന്ന തരം റിപ്പോര്‍ട്ടുകള്‍ ദേശീയതക്കും രാജ്യസുരക്ഷക്കും എതിരാണ്. മാധ്യമങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ രാജ്യതാല്പര്യത്തിനുമേല് അടിച്ചേല്‍പ്പിക്കരുതെന്ന് പ്രശസ്ത മാധ്യമ പ്രവര്ത്തകന് പ്രഭു ചൗള. ദേശീയതയുടെയും രാജ്യസുരക്ഷയുടെയും കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനുള്ളതല്ല മാധ്യമ സ്വാതന്ത്ര്യം.ദേശീയതയും രാജ്യസുരക്ഷയും അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപര്യാപ്തതകളാണ് ദേശീയതയെന്ന സംസ്കാരത്തെ, സവിശേഷമായ ജീവിതശൈലിയെ ഉള്ക്കൊള്ളാന്കഴിയാത്ത ഈ ദുരവസ്ഥക്ക് കാരണം.നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെയാണ് ദേശീയത പല തലങ്ങളില്‍ ഇത്രകണ്ട് ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്.അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെടില്ലെന്ന് മിക്കവാറും പത്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ദേശീയതക്ക് വേണ്ടിയുള്ള ശക്തമായ നിലപാട് ട്രംപിനെ തുണച്ചു.
ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി നാരായണന് മാധ്യമരംഗത്തെ സമഗ്രസംഭാവനക്കുള്ള പുസ്തകോത്സവസമിതി പുരസ്കാരം നല്കി ആദരിച്ചു. ജയ്സണ്‍ ചാമവളപ്പില്‍ (മാതൃഭൂമി ചാനല്‍), ടി അജീഷ്(മലയാള മനോരമ)എന്നിവര്‍ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി. എം എസ് കുമാര്‍,ടി സതീശന്,ശശികുമാര്‍ പാലിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: