കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആറന്മുളക്കാരി രത്നമ്മ ബാബുരാജിന്റെ ഭൂമി ധൃതിയില്‍ അളന്നുതിരിച്ചുകൊടുത്തതെന്ന് മാവേലിക്കര താലൂക്ക് മുന്‍ തഹസീല്‍ദാര്‍ ഏലിയാമ്മ. ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു ഏലിയാമ്മ.
2012 ആഗസ്ത് മുതല്‍ 2014 ജനുവരിവരെ മാവേലിക്കര താലൂക്കില്തഹസീല്ദാറായിരുന്നു ഇവര്‍. രത്നമ്മയ്ക്ക് മാവേലിക്കര പെരിങ്ങാല വില്ലേജിലുണ്ടായിരുന്ന ഭൂമിയാണ് മുന്‍ഗണനാക്രമം വിട്ട് അളന്നുതിരിച്ചതെന്നും ഏലിയാമ്മ പറഞ്ഞു. രത്നമ്മയുടെ അപേക്ഷയില്‍ കുറഞ്ഞ സമയത്തില്‍ അളവു നടത്തിക്കൊടുത്തുവെന്നും ഏലിയാമ്മ വ്യക്തമാക്കി. തന്റെ വസ്തുവിന്റെ അളവ് നടത്തണമെന്നാവശ്യപ്പെട്ട് 2012 ഒക്ടോബറില്‍ രത്നമ്മ ഒരു അപേക്ഷ നല്‍കിയിരുന്നു. ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ 10ന് രത്നമ്മ മഖ്യമന്ത്രിക്ക് അപേക്ഷ നല്കി. അത്യാവശ്യമായതിനാല്‍ മുന്‍ഗണനാക്രമം നിഷേധിച്ച് വസ്തുവിന്റെ അളവ് നടത്തുന്നതിന് ശുപാര്ശചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. 12ന് അപേക്ഷ ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പ് വച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ജില്ലാ കളക്ടര്‍ പിറ്റേന്നുതന്നെ ഈ വിഷയത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് അപേക്ഷയുടെയും ഉത്തരവിന്റെയും പകര്‍പ്പ് തനിക്കയച്ചുവെ ന്ന് ഏലിയാമ്മ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പിനൊപ്പം തീയതിയും രേഖപ്പെടുത്തിയിരുന്നു. രത്നമ്മയ്ക്കുവേണ്ടി താനാണ് ബാബുരാജിന്റെ ആവശ്യപ്രകാരം ഉമ്മന്‍ചാണ്ടിക്ക് ശുപാര്‍ശകത്ത് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയതെന്ന് സരിത എസ്. നായര്‍ മുമ്പ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ശുപാര്‍ശക്കത്ത് കണക്കിലെടുത്ത് അടിയന്തര നടപടിയ്ക്കായി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു നല്കിയ അപേക്ഷയുടെ പകര്‍പ്പ് സരിത കമ്മീഷനില്‍ ഹാജരാക്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: