തലശ്ശേരി: ചിലപ്പതികാരത്തിലെ കണ്ണകി എന്ന കഥ തന്മയത്വത്തോടെ’ പറഞ്ഞ് ആസ്വാദകരെ കോവലന്റെയും കണ്ണകിയുടെയും’ ദാരുണമായലോകത്തിലേക്ക് കൂട്ടികൊണ്ടു പോയ. ചന്ദന എസ് ക്യഷ്ണ കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനവും എ.ഗ്രേഡും നേടി. പയ്യന്നൂരിലെ സെന്റ് മേരീസ് എച്ച്എസ്സിലെ വിദ്യാര്‍ഥിനിയാണ് ചന്ദന. സമകാലിക സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്കും ആസ്വാദകരെ ഒപ്പം ആനയിച്ച ചന്ദന,സമൂഹത്തില്‍ ഇന്നും സ്ത്രീകള്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സോദാഹരണങ്ങളിലൂടെ കഥ പറഞ്ഞ് ആസ്വാദകരെ ബോധ്യപ്പെടുത്തി .കണ്ണകിയുടെ കാലത്ത് സ്ത്രീകള്തനിച്ച് കഴിയുമ്പോള്‍ പരപുരുഷന്മാരും മറ്റുംകടന്നു വരുമ്പോള്‍ ആയുധം എടുക്കാതെ സ്ത്രീകള്‍ക്ക് അയാളെ വരവേല്ക്കാനാവും എന്നാല്‍ ഇന്ന് പെരുമ്പാവൂരിലെ ജിഷ സ്വരക്ഷയ്ക്ക് വേണ്ടി കത്തി കരുതിയിട്ടു പോലും അവള്‍ക്ക് സ്വജീവന്‍ രക്ഷിക്കാനായില്ല. അത്രമാത്രം പൈശാചികമാണ് ഇന്നത്തെ സമൂഹം തൊണ്ണൂറ് കഴിഞ്ഞ സ്ത്രീകള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ…..! സ്ത്രീ സുരക്ഷ എന്നസങ്കല്പം ഇന്നും മരിചികയായി മാറുകയാണെന്ന് ബോധ്യപ്പെടുത്തി കഥയിലൂടെ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് സ്ത്രീകളനുഭവിക്കുന്ന ദയനീയാവസ്ഥ പതിപ്പിക്കാന്‍ പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ. ചന്ദന എസ്. കൃഷ്ണയ്ക്ക് തീര്‍ത്തും സാധ്യമായി.കഥാപ്രസംഗകല അന്യം നിന്നു പോകുന്ന ഈ കാലത്ത് കഥാപ്രസംഗത്തിന് നവോന്മേഷം നല്്കാന് ചന്ദനയ്ക്ക് തീര്‍ത്തും സാധ്യമായെന്ന് തെളിയിച്ചു.പയ്യന്നരിനടുത്ത് അന്നൂരിലെ കൃഷ്ണ കുമാറിന്റെയും കാസര്ക്കോട്അധ്യാപികയായ സിന്ധുവിന്റെയും മകളാണ് ചന്ദന എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: