ഇസ്ലാമാബാദ്:ചാര പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ബലൂചിസ്ഥാനില്‍ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നുള്ളതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
സെനറ്റ് ചേംബറിന്റെ സമ്പൂര്‍ണയോഗത്തില്‍ സംസാരിക്കവെയാണ് സര്‍താജ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബലൂചിസ്ഥാനില്‍ വച്ച് കുല്ഭൂഷണ് യാദവ് അറസ്റ്റിലായത്. പാകിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിനായി അനധീകൃതമായി ഇവിടെ എത്തിയ ഇന്ത്യന്‍ ഏജന്റാണ് യാദവ് എന്നായിരുന്നു പാകിസ്ഥാന്റെ വാദം.
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായി സര്‍താജ് അസീസ് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ പരാമര്ശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: