അഞ്ചാലുംമൂട്: ചെമ്മക്കാട്-ചാറുകാട് ഭാഗത്ത് മൂന്നു വീടുകളിലുണ്ടായ മോഷണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയള വിദഗ്ദ്ധര്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസും ആന്റി തെഫ്റ്റ് സ്ക്വാഡും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂരും സമാന രീതിയില്‍ മോഷണശ്രമം നടന്നു. ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ മൂന്ന് വീടുകളില്‍ ഇതേ പരിസരത്ത് മോഷണം നടന്നിരുന്നു. ഇതിലെ പ്രതികളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ നാടാടികളായി എത്തിയവരെയും സംശയിക്കുന്നുണ്ട്.
വീടുകളില്‍ രാവിലെ എത്തി പരിസരങ്ങള്‍ മനസിലാക്കിയ ശേഷം രാത്രി മോഷണം നടത്തുന്ന സംഘം സജീവമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്നവ മോഷണ സംഘമാണ് ഇത്തരത്തില്‍ സജീവമായിരിക്കുന്നത്. വീടുകള്‍ നിരീക്ഷിച്ച ശേഷം ഭിത്തികളില്‍ ചിത്രം വരച്ച് വീടുകളെക്കുറിച്ച് സൂചന നല്‍കുന്നത് നാടോടി സ്ത്രീകളാണ്. ഈ സൂചനയുടെ അടിസ്ഥാനത്തിലാവും മോഷ്ടാക്കള്‍ വീടുകള്‍ തെര ഞ്ഞെടുക്കുന്നത്. ആയുധ ധാരികളാണ് മോഷ്ടാക്കളെന്നും അതിനാല്‍ ജാഗ്രതവേണമെന്നും പോലീസ് പറയുന്നു. ചാറുകാട് കല്ലേലി ഭാഗത്ത് പ്രസന്ന മന്ദിരത്തില്‍ പ്രസന്നകുമാര്‍, രാജേഷ്ഭവനില്‍ രാജേഷ്, ചന്ദ്രാലയത്തില്‍ ചന്ദ്രന്‍പിള്ള എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: