ഡമാസ്കസ്: സിറിയയിൽ വിമതരുടെ റോക്കറ്റാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സർക്കാർ നിയന്ത്രണ മേഖല ലക്ഷ്യമാക്കി വിട്ട റോക്കറ്റ് പടിഞ്ഞാറന്‍ ആലപ്പോയിലെ മേയ്സലോണ്, മഷാര്ഖ, മാര്‍ട്ടിനി മേഖലകളിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 64 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അതേ സമയം വിമതപോരാളികള്‍ കൈവശം വച്ചിരുന്ന പ്രദേശത്തിന്റെ 80 ശതമാനത്തിലധികം നിയന്ത്രണവും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് റോക്കറ്റ് ആക്രമണമെന്നു കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: