ശ്രീനഗര്‍: ഉറിയില്‍ സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്ന് മൂന്ന് ദിവസത്തിനകം പാക് സ്വദേശികളായ ഇവരെ സൈന്യം അറസ്റ്റ് ചെയ്തതായി സൈന്യം വ്യക്തമാക്കി.
കശ്മീര്‍ സ്വദേശികളായ അക്സാന്‍ ഖുര്‍ഷിദ്, ഖിലയാന ഖുര്‍ദ് എന്നിവരാണ് സൈന്യത്തിന്റെ പിടിയിലായിരിക്കുന്നത്. ഭീകരര്‍ക്ക് അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ സഹായം നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഉറിയില്‍ ആക്രണം നടന്നതിനു തലേന്ന് മുഴുവനും ഈ വിദ്യാര്‍ത്ഥികള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഇവരുടെ ബന്ധുക്കളുടെ വാദം.വിദ്യാര്‍ത്ഥികളെ കുറിച്ച് ഇന്ത്യയിലെ ഉന്നത വൃത്തങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും പഠിക്കുന്ന സ്കൂളിലും ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബശാറത്ത് ഹുസൈന് പറഞ്ഞു.
സെപ്റ്റംബര്‍ 18 നാണ് ഉറി സൈനിക താവളത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 20 സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. 28 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: