ചെന്നൈ: ചെന്നൈയിലെ ജ്വല്ലറി ഉടമകളുടെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 90 കോടി രൂപയും 100 പവന് സ്വര്‍ണ്ണവും ഉള്‍പ്പെടുന്ന കള്ളപ്പണ ശേഖരം നിന്നും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനിവാസ റെഡ്ഡി, ശേഖര്‍ റെഡ്ഡി, പ്രേം എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്തവയില്‍ 70 കോടി രൂപ അസാധുവാക്കപ്പെട്ട നോട്ടുകളും 10 കോടിയുടെ പുതിയ നോട്ടുകളുമാണ്. അണ്ണാ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലെ ഇവരുടെ വീടുകളില്‍ പ്രത്യേകം ലോക്കറുണ്ടാക്കിയായിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് വീടുകളില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് കള്ളപ്പണം പുറത്തുവന്നത്. ഇവര്‍ കമ്മീഷന് അടിസ്ഥാനത്തില്‍ കളളപ്പണം വെളുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടുവന്നതിന് പിന്നാലെ ആദായനികുതി വകുപ്പ് അധികൃതര്‍ തുടരെ കള്ളപ്പണത്തിനായുള്ള റെയ്ഡ് നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: