ചങ്ങനാശേരി: കെ.ഇ.ആര് ഭേദഗതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വിവേചനം ഊട്ടി ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്.
എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം വിദ്യാലയങ്ങളും ന്യൂനപക്ഷങ്ങളുടേതാണ്. ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതുള്പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ അവര്‍ക്ക് പിന്തുണയും സഹായവും നല്കുന്നു. ഭൂരിപക്ഷ വിദ്യാലയങ്ങളെ നിയമങ്ങളും ചട്ടങ്ങളുംകൊണ്ട് വരിഞ്ഞുമുറുക്കി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ഇത് സാമൂഹ്യനീതിയ്ക്ക് നിരക്കുന്നതല്ലെന്ന് ഡിഎസ്റ്റിഎ അഭിപ്രായപ്പെട്ടു.
പല മാനേജ്മെന്റുകളും നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങളിലൂടെ അധികം വരുന്നവരെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റുകള്‍ ഉള്‍ക്കൊള്ളണമെന്നു പറയുന്നത് തെറ്റാണ്. ഭൂരിപക്ഷ സമുദായത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നാട്ടിലലഞ്ഞും, പട്ടിണികിടന്നും സ്ഥാപിച്ച വിദ്യാലയങ്ങളില്‍ വളഞ്ഞ വഴിയിലൂടെ അധികാരം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്ന് പെരുന്നയില്‍ ചേര്‍ന്ന ഡിഎസ്റ്റിഎ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.വിനോദ് കുമാര്‍, ആര്. ഹരീന്ദ്രനാഥ്, ആര്.ഹരിശങ്കര്‍, എസ്.അജയന്, ജി.രാജേഷ്, റ്റി.കെ.ജയലക്ഷ്മി, എസ്.എസ്. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: