കുറവിലങ്ങാട്: സംസ്ഥാനസര്‍ക്കാരിന്റെ കാരുണ്യാപ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരു കോടിരൂപ കുറവിലങ്ങാട് സ്വദേശിക്ക് ലഭിച്ചു. കടപ്ലാമറ്റം ടൗണില്‍ ലോട്ടറിവില്‍പ്പന നടത്തുന്ന ഞൊട്ടുമലയില് എബിന്(സുബിന് 27)ആണ് വില്‍ക്കാതെ മിച്ചംവന്ന ടിക്കറ്റില്‍ നിന്നും ഒന്നാംസമ്മാനമായ ഒരുകോടി അടിച്ചത്. വ്യാഴാഴ്ച നടന്നകാരുണ്യാപ്ലസ് ലോട്ടറിയുടെ 139 താമത് നറുക്കെടുപ്പിന്റെ 150 ടിക്കറ്റുകളാണ് സുബിന് വില്‍പ്പനക്കായി വാങ്ങിയത്.
ആദ്യം എടുത്ത നൂറ് ടിക്കറ്റുകള്‍ വിറ്റഴിച്ചതിനേത്തുടര്ന്ന് വീണ്ടും വാങ്ങിയ 50 ടിക്കറ്റുകളില്‍ 17 എണ്ണംമിച്ചം വന്നിരുന്നു. ഇതില്‍നിന്ന് പി.ഒ 440932 എന്നടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി കാനറാബാങ്കിന്റെ കുറവിലങ്ങാട് ശാഖയില്‍ ഏല്‍പ്പിച്ചു.
കടപ്ലാമറ്റത്തെ പാറമടതൊഴിലാളിയായിരുന്ന സുബിന് പാറമടകളുടെ പ്രവര്‍ത്തനം നിലച്ചതിനേത്തുടര്‍ന്ന് ലോട്ടറി വില്പ്പനരംഗത്തേക്ക് മാറുകയായിരുന്നു. കടപ്ലാമറ്റം പള്ളിക്കുസമീപം 10 സെന്റ് സ്ഥലത്തെ ചെറിയവീട്ടിലാണ് സുബിന്റെ കുടംബം താമസിക്കുന്നത്. ഭാര്യ ധനുജയും ഒരുവയസ് പ്രായമായ മകളുമുണ്ട്. അച്ഛന് ബാബുവും അമ്മ നിര്‍മ്മലയും അടങ്ങുന്നതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: