കൊച്ചി: ചാണ്ടി ഉമ്മനെയും മറ്റ് ബന്ധുക്കളെയും ചേര്‍ത്ത് കേരള റിന്യൂവബിള്‍ എനര്‍ജി കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ സ്ഥാപനം രൂപീകരിക്കാന്‍ സരിത എസ് നായര്‍ മുന്‍കയ്യെടുത്തിരുന്ന കാര്യം തനിക്കറിയാമെന്ന് മുന്‍മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായിരുന്ന സി.എല്‍. ആന്റോജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്കി.
സ്ഥാപനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ അമേരിക്കയിലുള്ള സ്റ്റാര്‍ ഫ്ളേക്ക് ഇന്‍കോര്‍പ്പറേറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലാണ് താന്‍ സൗരോര്‍ജ്ജ മാലിന്യ സംസ്കരണ പദ്ധതിയുമായി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ അത്യാഗ്രഹം മൂലമാണ് സൗരോര്‍ജ്ജ മേഖലയില്‍ തിരിച്ചടിയുണ്ടായത്.
പൊതുജനത്തിന് സൗരോര്‍ജ്ജത്തിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു. താന്‍ സമര്‍പ്പിച്ച പദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന മാലിന്യപ്രശ്നം ഉണ്ടാകില്ലായിരുന്നു. സോളാര്‍ കമ്മീഷനില്‍ എതിരായി മൊഴി നല്‍കരുതെന്ന് ഉമ്മന്‍ചാണ്ടി നേരിട്ടും അടുത്ത സുഹൃത്തുക്കള്‍ വഴിയും തന്നോടാവശ്യപ്പെട്ടിരുന്നുവെന്ന് ആന്റോ പറഞ്ഞു.
സരിത തെന്മല ഡാമിലേക്കടക്കം സമര്‍പ്പിച്ച സൗരോര്‍ജ്ജപദ്ധതി തന്റെ പദ്ധതിയില്‍നിന്ന് ചോര്ത്തിയെടുത്തുണ്ടാക്കിയതാണെന്ന് ആന്റോ പറഞ്ഞു. കേരള റിന്യുവബിള്‍ എനര്‍ജി സൊസൈറ്റിയുമായി ബന്ധപ്പെട്ട കാര്യമാണ് കടപ്ലാമറ്റത്തെ ജലനിധി വാര്‍ഷിക സമ്മേളനച്ചടങ്ങിന്റെ വേദിയില്‍ കയറി താന്‍ ഉമ്മന്‍ചാണ്ടിയുടെ കാതില്‍ പറഞ്ഞതെന്ന് സരിത എസ് നായര്‍ മുമ്പ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: