പറവൂര്‍: പള്ളിമേടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരട്ടജീവപരന്തം ലഭിച്ച എഡ്വിന് ഫിഗറസ് സഭയിലെ പുരോഗിതന്മാര്ക്ക് ധ്യാനം പരിശീപ്പിക്കുന്നയാളാണ്. 2015 മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ചകളില്‍ പള്ളിയില്‍ കുര്ബാനക്കെത്തിയിരുന്ന പെണ്‍കുട്ടിയെ കുര്‍ബാനക്ക് ശേഷം വികാരി താമസിക്കുന്ന പള്ളിമേടയിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു വരികയായിരുന്നു . പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി മൂന്ന് മാസക്കാലം പീഡനം തുടര്‍ന്നു . കുര്‍ബാനക്ക് ശേഷം പെണ്‍കുട്ടിയെ പള്ളി വികാരി സ്ഥിരമായി മേടയിലേക്ക് കൂട്ടികൊണ്ട് പോകുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തറിയുന്നത് .
ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പോലീസ് സ്േറ്റഷനില്‍ പരാതി നല്‍കുകയായിരുന്നു . എന്നാല്‍ ഉന്നത രാഷ് ട്രീയ സ്വാധീനം ഉപയോഗിച്ച് കേസൊതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അറസ്റ്റ് ഭയന്ന് വൈദികന് വിദേശത്തേക്ക് കടന്നു. വൈദികന് ഒളിവില്‍ പോകാന്‍ സൗകര്യം ഒരുക്കിയ സിഐ പി.കെ. മനോജ്കുമാറിനെ സ്ഥലംമാറ്റി പുതിയ അന്വേഷണ ഉേദ്യാഗസ്ഥനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു . ഒളിവിലുരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച വൈദികന് മെയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും അന്വേഷണ ഉേദ്യാഗസ്ഥന് മുമ്പാകെ മൊഴി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു .
. ചോദ്യം ചെയ്യലിനായി പോലീസ് സ്േറ്റഷനില്‍ എത്തിയ വൈദികന് വീണ്ടും ഒളിവില്‍ പോയി . എന്നാല്‍ വൈദികന്റെ ഉന്നത രാഷ് ട്രീയ ബന്ധത്തിന്റെ മറവില്‍ പോലീസ് വൈദികനെ ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു . ആറ് മാസത്തെ ഒളിവ് ജീവിതത്തിനിടയില്‍ സുപ്രിംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ വൈദികന് ഡിസംബര്‍ എട്ടിന് ആലുവ റൂറല്‍ ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: