ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ ഹാവ്ലോക്ക് ദ്വീപുകളില്‍ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് അറിയിച്ചു.
കാറ്റിന്റെ തീവ്രത കുറയുന്നതിന് അനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വീപിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജഗ്ദീഷ് മുഖിയുമായി അദ്ദേഹം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ കപ്പലുകള്‍ പോര്ട്ടബ്ലെയറില് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: