ചണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്. അദ്ദേഹത്തിന് ഇന്നലെ 89 തികഞ്ഞു. 89ന്റെ നിറവിലെത്തിയ ബാദലിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു.
1927ല്‍ പഞ്ചാബിലെ അബുള്‍ ഖുറാന ഗ്രാമത്തിലാണ് ബാദലിന്റെ ജനനം. അഞ്ച് വട്ടം അദ്ദേഹം മുഖ്യമന്ത്രിയായി. 1977ല്‍ കേന്ദ്രമന്ത്രിയായി. 1957ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. 70 വര്‍ഷമായി ബാദല്‍ പൊതുജീവിതം നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: