തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷക ഗ്രാമവികസനബാങ്ക് ഈ സാമ്പത്തികവര്‍ഷം 2,400 കോടി രൂപ വായ്പ നല്‍കുമെന്ന് പ്രസിഡന്റ് സോളമന് അലക്സും എംഡി ഡോ. സുരേഷ്ബാബുവും അറിയിച്ചു. ബാങ്കിന്റെ വായ്പാ ബാക്കി നില്‍പ്പ് ഏതാണ്ട് 5,500 കോടി രൂപയുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,049 കോടിരൂപ വായ്പയായി വിതരണം ചെയ്യാനായിട്ടുണ്ട്.
പ്രവര്‍ത്തനമേഖലയില്‍ ഇന്ത്യയില്‍ തന്നെ തുടര്‍ച്ചയായി രണ്ടുതവണ മികച്ച കാര്‍ഷിക ഗ്രാമവികസന ബാങ്കായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ വജ്രജൂബിലി ആഘോഷം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. 14ന് തിരുവനന്തപുരത്ത് ജവഹര്‍ സഹകരണ ഭവനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായിരിക്കും. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നബാര്‍ഡ് ചെയര്മാന് ഡോ. ഹര്‍ഷ് കുമാര്‍ ഭന്‍വാല, ദേശീയ സഹകരണ യൂണിയന് പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എംഎല്‍എ, സോളമന് അലക്സ്, ഡോ. പി. സുരേഷ്ബാബു എന്നിവര്‍ സംസാരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. സുവനീര്‍ പ്രകാശനം സഹകരണ മന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് ഏഷ്യ പെസഫിക് റീജ്യണല്‍ ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന് ജി. അയ്യര്‍ പ്രഭാഷണം നടത്തും. പരിപാടികളോടനുബന്ധിച്ച് മൂന്നു വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ‘നോട്ട് അസാധുവാക്കല്‍ സഹകരണ ബാങ്കിംഗ് മേഖലയില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍’ എന്ന വിഷയത്തില്‍ സംവാദം നടക്കും. കോലിയക്കോട് കൃഷ്ണന്‍നായര്‍, അഡ്വ. കെ. ശിവദാസന്‍നായര്‍, സി.പി. ജോണ്‍, അഡ്വ. വി.വി. രാജേഷ്, എസ്.എസ്. അനില്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 1931ല്‍ ഭൂപണയ ബാങ്ക് എന്ന പേരിലാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഐക്യ കേരള രൂപീകരണത്തിന്റെ ഭാഗമായി 1956 ഒക്ടോബര്‍ 4ന് കേന്ദ്ര ഭൂപണയ ബാങ്കെന്നും 1984ല്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കെന്നും പുനര്‍ നാമകരണം ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: