ലണ്ടന്‍ നഗരത്തിലെ ഒരു സസ്യഭക്ഷണശാലയില്‍ അഞ്ച് പൗണ്ടിന്റെ നോട്ടുകള്‍ക്ക് നിരോധനം. ഈ നോട്ടില്‍ മൃഗ ഉത്പന്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണമാണ് നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം.
കേംബ്രിഡ്ജിലെ റെയ്ന്ബോ കഫേയാണ് അഞ്ച് പൗണ്ടിന്റെ നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം ഇടപാടുകാരെ അറിയിച്ചത്. നോട്ടില്‍ ഉപയോഗിച്ചിട്ടുളളത് പോളിമര്‍ ടാലോ എന്ന മൃഗക്കൊഴുപ്പ് ആണെന്ന് ചില മതസംഘടനകളും സസ്യാഹാരികളുമാണ് ചൂണ്ടിക്കാട്ടിയത്.
അതേസമയം സംഭവത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഇടപാടുകാര്‍ക്ക് ദോഷകരമായ ഒരു വസ്തുവും ഈ പരിസരത്ത് അടുപ്പിക്കില്ലെന്നാണ് റെയിന്‍ബോ കഫേയുടെ നടത്തിപ്പുകാരി ഷാരോണ്‍ മെയ്ജ്ലാന്ഡ് പറഞ്ഞത്. ഇത് ധാര്‍മികത സൂക്ഷിക്കുന്ന ഒരു സ്ഥാപനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മൃഗക്കൊഴുപ്പടങ്ങിയ പണം കൈകാര്യം ചെയ്യുന്ന ആള് തന്നെ ഭക്ഷണ സാധനങ്ങളും കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല. നോട്ടില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തത് ദുരൂഹമാണെന്നും അവര്‍ പറയുന്നു.
ഏതായാലും ഇടപാടുകാര്ക്കാര്ക്കാര്ക്കും ഇതില്‍ പരാതിയില്ല. അഞ്ച് പൗണ്ടിന്റെ നോട്ടിന് പകരം പലരും കാര്ഡുപയോഗിക്കുന്നുണ്ട്. സെപ്റ്റംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. ടാലോ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി സമര്‍പ്പിച്ചിട്ടുളള ഓണ്‍ലൈന്‍ പരാതിയില്‍ ചുരുങ്ങിയ ദിവസം കൊണ്ട് 1,20,000 പേര് ഒപ്പിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: