ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് വാട്സ് ആപ്പിലൂടെ പോസ്റ്റുകളിടുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകാനെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റിലെ ഒരു പോലീസുകാരനാണ് പ്രധാനമന്ത്രിയെ അവഹേളിച്ച് സ്ഥിരമായി പോസ്റ്റുകളിടുന്നത്.
പ്രധാനമന്ത്രിയുടെ വിദേശയാത്രയെയും നോട്ട് നിരോധനത്തെയും പരിഹസിച്ചുള്ള പോസ്റ്റുകളാണ് അധികവും. പോലീസുകാര്‍ക്കായി സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് ഈ വിവാദ പോലീസുകാരന്. പോലീസിലെ സൈബര്‍ വിഭാഗത്തിന്റെ കാര്യങ്ങള്‍ ഇയാള്‍ക്ക് പൂര്‍ണമായും അറിയാം. ഇയാള്‍ ഇടുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പോലീസുകാരും ഉണ്ട്. പോലീസുകാര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകളിടുമ്പോള്‍ ഭരണകര്‍ത്താക്കളെയും രാജ്യത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന രീതിയിലാകരുതെന്ന് സെന്‍കുമാര്‍ ഡിജിപിയായിരുന്ന സമയത്ത് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഈ ഉത്തവരവ് ലംഘിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും സെന്‍കുമാര്‍ തയ്യാറായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പോലീസ് സേനയിലെ ഒരു വിഭാഗം കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായിട്ടും സൈബര്‍ വിഭാഗം ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: