ചാത്തന്നൂര്‍: സമാധനത്തിന്റെ ശത്രുക്കളാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നും അവര്‍ക്ക് ജനാധിപത്യത്തിന്റെ വക്താക്കളാകാന്‍ സാധിക്കില്ലെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്.
മാര്‍ക്സിസ്റ്റു അക്രമരാഷ്ട്രീയത്തിനെതിരെ പാരിപ്പള്ളിയില്‍ സംഘടിപ്പിച്ച ജനകീയ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഭരിച്ച ഏതെങ്കിലും ഒരു രാജ്യം, ഒരു സംസ്ഥാനം സമ്പന്നമായിട്ടുണ്ടോ. മുപ്പത്താറുവര്‍ഷം തുടര്‍ച്ചായി കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച ബംഗാളില്‍ 78 ശതമാനം വരുന്ന ഗ്രാമീണര്‍ക്ക് വൈദ്യുതിയില്ല, വിദ്യാഭ്യാസമില്ല, ദരിദ്രരും പട്ടിണിക്കോലങ്ങളുമായി അവര്‍ മാറി. അവരുടെ വികസന മുരടിപ്പിന്റെ കേരളത്തിലെ ഉത്തമ ഉദാഹരണമാണ് കണ്ണൂര്‍. എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറിയത്. സഞ്ചാരസൗകര്യമില്ല. നാട്ടുവഴികള്‍ പ്രാകൃതം, നല്ലൊരു കോളേജില്ല, വ്യവസായമൊന്നുമില്ലാതെ കണ്ണൂര്‍ പഴയതു പോലെ നില്ക്കുന്നു.
കണ്ണൂരിലെ ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത് സംഘര്‍ഷം മാത്രമാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൊലക്കത്തിരാഷ്ട്രീയത്തിനെതിരെ ജനം വിധി എഴുതുന്ന കാലം വിദൂരമല്ല. ഒരുകാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ആലപ്പുഴ ജില്ല ഇങ്ങനെ അധഃപതിച്ചുപോയതിന് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആരാണ് ഉത്തരവാദി. കാപട്യങ്ഹളഅഞ ഫറഞ്ഞ് ജനങ്ങളെ എത്രനാള്‍ പറഞ്ഞു പറ്റിക്കും. സ്വന്തം പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം പറഞ്ഞവരെപോലും കൊന്നൊടുക്കിയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെങ്ങനെയാണ് ജനാധിപത്യത്തിന്റെ വക്താക്കളാകാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സംസ്ഥാനസമിതി അംഗം ബി.ബി.ഗോപകുമാര്‍, രാഷ്ട്രീയ സ്വയംസേവകസംഘം മഹാനഗര്‍ സഹകാര്യവാഹ് എം.പ്രശാന്ത്കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുഗതന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.മുരളീധരന് പിള്ള, പഞ്ചായത്ത് സമിതി പ്രസിഡന്റ് എം. എസ് ഗോപകുമാര്‍, ദക്ഷിണ മേഖല സെക്രട്ടറി പി. വിനോദ്, സി.രതീഷ്, വി.സുരേഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: