അങ്ങാടിപ്പുറം: സര്‍ക്കാര്‍ ജീവനക്കാരെ വെറും അടിമകളായിട്ടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നോക്കികാണുന്നതെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ബൈജ്നാഥ് റായ് കുറ്റപ്പെടുത്തി. മലപ്പുറം അങ്ങാടിപ്പുറത്ത് നടന്ന കേരള എന്‍ജിഒ സംഘിന്റെ 38-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ ഇടതുപക്ഷ തൊഴിലാളി സംഘടന ഒഴികെയുള്ള മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരം ദ്രോഹിക്കുകയാണ്. ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റി അവരുടെ മനോവീര്യം തകര്‍ക്കുകയാണ്. ആത്മാര്‍ത്ഥതയുള്ള ജീവനക്കാരാണ് ഒരു സര്‍ക്കാരിന്റെ അടിത്തറയെന്ന സത്യം കേരളത്തിലെ സര്‍ക്കാര്‍ മറക്കുന്നു. കറന്‍സി റദ്ദ് ചെയ്തപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റുന്നതിന് പകരം അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാനാണ് കേരളാ സര്‍ക്കാര്‍ ശ്രമിച്ചത്. ഇടതുപക്ഷ തൊഴിലാളി സംഘടനകളെ മാത്രമേ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂയെന്ന എല്‍ഡിഎഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ വാശി ബിഎംഎസ് ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്, സ്വാഗതസംഘം ചെയര്മാന് കെ.പി. ബാലകൃഷ്ണന്, കെ.പി.ബാലചന്ദ്രന്, രവി തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരന് പി.ആര്.നാഥന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
വൈകിട്ട് പെരിന്തല്‍മണ്ണയില്‍ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. ആര്‍ആര്‍കെഎംഎസ് ദേശീയസമിതിയംഗം കെ.ദിനേശന് അദ്ധ്യക്ഷത വഹിച്ചു. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സി.സുരേഷ്കുമാര്‍ പ്രഭാഷണം നടത്തി.
ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗവും സുഹൃദ് സമ്മേളനവും നടക്കും. ഇതോടെ 38-ാം സംസ്ഥാന സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: