അരൂര്‍: വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചു. അരൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ദൈവത്തറ സുകുമാരന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്.
വീടിന്റെ പിന് ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയുടെ പൂട്ട് തകര്‍ത്ത് 60,000രൂപയും അര പവന്റെ നാല് മേതിരങ്ങളും രണ്ട് വാച്ചുകളും മോഷ്ടിച്ചു.സംഭവം നടക്കുമ്പോള്‍ സുകുമാരനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അകത്തുകടന്നത്ആരും അറിഞ്ഞില്ല.
വീട്ടുകാര്‍ ഉണരാതിരിക്കാന്‍ മയക്കുമരുന്ന് സ്പ്രേ ചെയ്തിരുന്നതായി സംശയിക്കുന്നു. സ്ഥലം വാങ്ങാനായി സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്. പുലര്‍ച്ചെ നാലിന് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അലമാരയും പിന്‍ഭാഗത്തെ വാതിലും തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സമീപ പ്രദേശത്തുതന്നെയുള്ള ചാണിയില്‍ കൈലാസന്റെ വീട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നു. 10,000 രൂപയും 17 ഗ്രാം സ്വര്‍ണ്ണവും ഇവിടെ നിന്നും നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം ചന്തിരൂരിലുള്ള അടുത്തടുത്ത രണ്ടു വീടുകളിലും മോഷണം നടന്നിരുന്നു.
അതിന്റെ തുടര്‍ച്ചയാണ് അരൂരില്‍ നടന്ന മോഷണവും.അരൂര്‍ പോലീസ് കേസെടുത്തു. അരൂര്‍ മേഖലയിലെ മോഷ്ടാക്കളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് ജാഗ്രത കാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: