ന്യൂദല്‍ഹി: സിബിഐക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ താല്‍ക്കാലിക ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിച്ച നടപടിയില്‍ ഡിസംബര്‍ 16നകം വിശദീകരണം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതി നിര്ദ്ദേശപ്രകാരമാണത്.
ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറാക്കിയ നടപടി ചട്ടവിരുദ്ധമാണെന്നാരോപിച്ച് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതിയാണ് നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങിയ സമിതി നടത്തേണ്ട നിയമനം കേന്ദ്രസര്‍ക്കാര്‍ ഒറ്റയ്ക്ക് നടത്തിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. എന്നാല്‍ ഇത്തരം നടപടികള്‍ തുടരുകയാണെന്നും അസ്താനയുടേത് താല്‍ക്കാലിക ചുമതല മാത്രമാണെന്നുമാണ് കേന്ദ്രനിലപാട്. ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം അന്വേഷിച്ച സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: