കാക്കനാട്: മെട്രോ ബിസിനസ് ഡിസ്ട്രിക്ടിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മെട്രോ റെയില്‍ അധികാരികള്‍ അറിയിച്ചു. കാക്കനാട് എന്‍ജിഒ കോര്‍ട്ടേഴ്സ് മേഖലയിലെ പതിനേഴ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ഭൂമിയുടെ വില സര്‍ക്കാരിലേക്ക് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ജില്ലാ ഭരണകൂടം മെട്രോ റെയിലിന് സ്ഥലം കൈമാറുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥലവില നിശ്ചിയിക്കുന്നത്.
കോര്‍ട്ടേഴ്സ് നിവാസികളേയും ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിലുണ്ടായിരുന്ന കോട്ടേഴ്സുകള്ക്കു പകരം ആധുനീക രീതിയിലുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കാമെന്ന് മെട്രോ റെയില്‍ അധികാരികള്‍ ജില്ലാ ഭരണകൂടത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. വന്‍കിട ഹോട്ടല്‍ മാളുകള്‍, തീയേറ്റര്‍ കോംപ്ലക്സ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയാണ് മെട്രോ ഡിസ്ട്രിക്ട് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് മെട്രോ റെയില്‍ അധികൃതരുടെ പ്രതീക്ഷ. സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ വിദേശികളടക്കം കാക്കനാട് സ്ഥിരതാമസമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മുപ്പത്തിമൂന്നു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന എന്‍ജിഒ കോര്‍ട്ടേഴ്സ് മേഖലയില്‍ എഴുന്നൂറോളം കോര്ട്ടേഴ്സുകളാണുണ്ടായിരുന്നത്. ഇവയില്‍ ഭൂരിഭാഗം കോര്‍ട്ടേഴ്സ് നിവാസികളേയും ഇതിനകം ഇവിടെ നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു. ഒന്നോ, രണ്ടോ ഏക്കറുകളില്‍ ഒതുക്കി ആധുനീക രീതികളിലുള്ള കോര്‍ട്ടേഴ്സുകള്‍ പണിത് ബാക്കി ഭൂമി മെട്രോ ഡിസ്ട്രിക്ട് പദ്ധതിക്കായി മാറ്റിവയ്ക്കും. കോര്‍ട്ടേഴ്സിനു വേണ്ടി പത്തു വര്‍ഷത്തോളമായി വെയിറ്റിംഗ് ലിസ്റ്റില്‍ കിടക്കുന്ന അപേക്ഷകരായ ജീവനക്കാരുണ്ട്. കാക്കനാട് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ഇവിടെ വീടില്ലാത്തവരാണ്. അപേക്ഷകര്‍ക്കെല്ലാം പുതിയ ഭവനപദ്ധതികൊണ്ട് കോര്‍ട്ടേഴ്സ് നല്കുവാന് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: