കോട്ടയം: ഏകീകൃത പൗരനിയമം പാസ്സാക്കാത്തതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന് എം.എന്‍. കാരാശേരി. ഏകീകൃത സിവില്‍ നിയമം ആവശ്യകതയും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി ബസേലിയസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ഒരു ദേശീയ കക്ഷിക്കും ഈ നിയമത്തിന്മേല് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ഇത് നടപ്പാക്കനുള്ള ആര്‍ജ്ജവമില്ല. കഴിഞ്ഞ 70 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്. ഈ നിയമം പാസ്സാക്കുന്നതിലൂടെ ഏറ്റവുമധികം സ്വീകാര്യതയും ഗുണവും ലഭ്യമാകുന്നത് സ്ത്രീ സമൂഹത്തിനാണെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം ക്രിമിനല്‍ കോഡ് ഇന്ത്യക്ക് സ്വീകാര്യമെങ്കില്‍ ഏകീകൃത വ്യക്തി നിയമം എന്തുകൊണ്ട് സ്വീകാര്യമല്ല എന്നുള്ളത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അനിയന്ത്രിതമായി മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മൂലം പലപ്പോഴും സിവില്‍ നിയമങ്ങള്‍ മതാധിഷ്ഠിതമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ഷിബു എം ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷീജ കുര്യാക്കോസ്, പ്രൊഫ. അലക്സാണ്ടര്‍ വി ജോര്‍ജ്ജ്, പ്രൊഫ. അനീഷ് എം.ആര്, ഹരിലാല്‍ എം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: