തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്വാനപ്രവേശനത്തിനും മനുഷ്യരക്തം വീഴാനും ഇടയായ പശ്ചാത്തലത്തില്‍ അടിയന്തരമായി ദേവപ്രശ്നം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ അസ്ട്രോളജിക്കല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡി സെന്റര്‍ ചെയര്മാന് മേനാംകോട് എം. ഷിബുനാരായണന് അഭിപ്രായപ്പെട്ടു. ദേവഹിതമറിയുന്നതിനും പ്രായശ്ചിത്ത പരിഹാരങ്ങള്‍ക്കുമായി യോഗ്യരായ വ്യക്തികളെ ക്ഷണിച്ച് ദേവപ്രശ്നം നടത്തുന്നത് ക്ഷേത്രാരാധനയും അനുഷ്ഠാനങ്ങളും പവിത്രമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ്.
നിലനിന്നുവന്ന വസ്ത്രധാരണ രീതിയില്‍ മാറ്റംവരുത്തിയതടക്കമുള്ള സംഭവങ്ങളില്‍ ദേവഹിതമാരായുന്നതിന് വിവേചന ശേഷിയുള്ള ഭരണാധികാരികള്‍ മുന്‍കൈയെടുക്കണമെന്നും എം. ഷിബുനാരായണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: