ന്യൂദല്‍ഹി: സുപ്രീംകോടതി ന്യായാധിപന്മാര്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ ബ്ലോഗെഴുതിയ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു ഒടുവില്‍ നിരുപാധികം മാപ്പു പറഞ്ഞു. അഡ്വ. രാജീവ് ധവാന് മുഖേന കട്ജു മാപ്പപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ബ്ലോഗിലെ എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്തതായും നിയമനടപടികളുമായി മുന്നോട്ടു പോകരുതെന്നും കട്ജു അപേക്ഷിച്ചിട്ടുണ്ട്.
ക്രിസ്തുമസ് അവധിക്കായി കോടതി അടുത്താഴ്ച അടയ്ക്കുന്നതിന് മുമ്പായി മാപ്പപേക്ഷ കോടതി പരിഗണിക്കണമെന്ന് കട്ജു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിരുപാധികമായി മാപ്പ് അഭ്യര്‍ത്ഥിക്കുന്നത് കോടതിയില്‍ പരസ്യമായി വായിക്കാന്‍ തയ്യാറാണ്. ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ആവശ്യപ്പെട്ടു. രേഖാമൂലം സമര്‍പ്പിച്ചതായും കട്ജുവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
രാജ്യത്തെ നീതിന്യായ സംവിധാനത്തോട് ആദരവുണ്ട്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണം, കട്ജുവിന്റെ മാപ്പപേക്ഷയില്‍ പറയുന്നു. കട്ജുവിന്റെ അപേക്ഷ ക്രിസ്തുമസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: