പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറിലെ ഹാവ്ലോക്ക് ദ്വീപില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആന്‍ഡമാനിലെ നെയില്‍, ഹാവ്ലോക്ക് ദ്വീപുകളില്‍ കുടുങ്ങിയ 2376 വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തിയതായി ഡയറക്ടറേറ്റ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ബിത്ര, ഐഎന്‍എസ് ബംഗാരം, ഐഎന്‍എസ് കുംബിര്‍, എല്‍സിയു 38 അടക്കം ആറ് യുദ്ധക്കപ്പലുകള്‍, മൂന്നു നാവികസേനാ ഹെലികോപ്റ്ററുകള്‍, രണ്ട് തീരസംരക്ഷസേന കപ്പലുകള്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയവരില്‍ നാല് സ്പെയിന്‍കാര്‍, ജര്‍മ്മനി, ഇറ്റലി, ലാത്വിയ എന്നീ രാജ്യങ്ങളിലെ രണ്ടു പൗരന്മാരും, ഇസ്രായേല്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആന്‍ഡമാനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടത്. തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഡയറക്ടറേറ്റ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളെ പോര്‍ട്ട് ബ്ലെയറിലെത്തിച്ചു. അതേസമയം ടൂറിസ്റ്റുകള്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി ഹാവ്ലോക്ക് ദ്വീപില്‍ കനത്ത മഴയും കാറ്റുമാണ്. ഇതുമൂലം പ്രദേശത്തെ മരങ്ങള്‍ കടപുഴകുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിരുന്നു.്. കൂടാതെ മൊബെയില്‍, ഇന്റര്‍നെറ്റ് സര്‍വീസും തടസപ്പെട്ടിരുന്നു. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണു കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും കാരണമായത്. കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
തലസ്ഥാനമായ പോര്ട്ട്ബ്ലെയറില് നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: