തിരുവനന്തപുരം: അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി വെളിച്ചത്തു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിനന്ദിച്ചു. അഴിമതിക്കും കളളപ്പണത്തിനുമെതിരേ പൊരുതുന്ന എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഹെലികോപ്റ്റര്‍ ഇടപാടില്‍ അന്നത്തെ ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംശയകരമാണ. ഇറ്റാലിയന്‍ കമ്പനിക്ക് ഏറെ ഇളവു നല്‍കിയത് വ്യോമസേനമേധാവിയുടെ ഉത്തരവാദിത്വത്തില്‍ മാത്രമാണോ എന്ന സംശയം ദുരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് ആശിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് കരാര്‍ ഉണ്ടാക്കിയത്.
3727 കോടി ഇടപാടില്‍ 362 കോടി കോഴ വാങ്ങിയതായി വ്യക്തമായിരിക്കുകയാണ്. ഇതാരൊക്കെ പങ്കുവച്ചു എന്നറിയുമ്പോഴാണ് യഥാര്‍ഥത്തില്‍ ഭൂമി കുലുങ്ങാന്‍ പോകുന്നതെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: