ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാഡിഎംകെയുടെ തലപ്പത്തേയ്ക്ക്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ എഐഎഡിഎംകെ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മധുസൂദനനന്‍ അടക്കമുള്ളവര്‍ പോയസ് ഗാര്‍ഡനില്‍ എത്തി ശശികലയോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ ശശികലയെ ജനറല്‍ സെക്രട്ടറിയാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വളരെ നാടകീയമായി ശശികല പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് വരുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും പോയസ് ഗാര്‍ഡനിലെത്തി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകണമെന്ന് ശശികലയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെ വഴിയില്‍ ചിന്നമ്മ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും ജയാ ടിവിയാണ് പുറത്തുവിട്ടത്.
ശശികല അണ്ണാ ഡിഎംകെയുടെ അധികാരസമവാക്യങ്ങളില്‍ പ്രധാനപ്പെട്ട പേരായി ഉയര്‍ന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. ഇനി പാര്‍ട്ടിയെ നയിക്കുക ശശികലയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തമിഴ്നാട്ടിലെ വ്യാസര്‍പടിയില്‍ ജനിച്ച ശശികല തമിഴ്നാട് സര്‍ക്കാരിലെ പബ്ലിക് റിലേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ നടരാജനെ വിവാഹം ചെയ്ത ശേഷമാണ്ചെന്നൈയിലേയ്ക്ക് എത്തുന്നത്.
നടരാജന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. എംജിആറിന്റെ മരണശേഷം നടരാജനും ശശികലയും ജയലളിതയുമായി അടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: