ആലപ്പുഴ: ആലപ്പുഴ ബൈപാസ് നിര്‍മാണം വൈകുന്നത് പ്രദേശവാസികളുടെ മാത്രമല്ല പട്ടണത്തിലൂടെ വാഹനങ്ങളില്‍ കടന്നുപോകുന്നവരുടെയെല്ലാം അവകാശങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ചീഫ് സെക്രട്ടറിയും ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യസെക്രട്ടറിയും ഇക്കാര്യത്തില്‍ വ്യക്തിപരമായി ശ്രദ്ധിക്കണമെന്നും കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സല്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. ആലപ്പുഴ ബൈപാസ് യഥാര്ഥ്യമാകാത്തതിനു പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ച് ഇരുവരും ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം.
സംസ്ഥാനത്ത് ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം കേന്ദ്രത്തിലും സംസ്ഥാനത്തിലും സര്‍ക്കാരുകള്‍ മാറിമാറി വന്നു. എന്നിട്ടും ആലപ്പുഴ ബൈപാസ് നിര്‍മാണം എങ്ങുമെത്തിയില്ല. ഇതിനു പിന്നിലെ കാരണം അറിയാന്‍ നികുതിദായകര്‍ക്ക് അവകാശമുണ്ട്.
ആലപ്പുഴ പട്ടണത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ദുരിതം അധികൃതര്‍ കണ്ണുതുറന്ന് കാണണം. ഇല്ലെങ്കില്‍ അത് മനു ഷ്യാവകാശ ലംഘനമാകുമെന്നും*നടപടിക്രമത്തില്‍*പറയുന്നു.*കമ്മീഷന്*സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: