തുറവൂര്‍: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുത്തിയതോട് പഞ്ചായത്തില്‍ അംഗങ്ങളില്‍ തമ്മില്‍ ഭിന്നത രൂക്ഷമായി. ബാഹ്യ ഇടപെടല്‍ മൂലം പ്രസിഡന്റ് ഏകപക്ഷിയ തിരുമാനങ്ങള്‍ നടപ്പാക്കുന്നത് മൂലം ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപിയുടെ പഞ്ചായത്തംഗങ്ങളായ കെ.കെ. സജീവന്, രൂപേഷ് എന്‍. പൈ, ആര്. ഹരീഷ് എന്നിവര്‍ പറഞ്ഞു.
കേരളോത്സവം നടത്തിപ്പിനെക്കുറിച്ച് അംഗങ്ങളെയെല്ലാം അറിയിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. വീട് അറ്റകുറ്റപ്പണികള്‍ക്ക് 15,000 രൂപ അനുവദിക്കാമെന്നിരിക്കെ വിധവകള്‍ക്ക് പോലും 6,000 രൂപ മാത്രമാണ് നല്‍കുന്നത്. നികുതി പിരിവിലും പോലും ക്രമക്കേടുകളുണ്ട്. നടപ്പാത നിര്‍മാണം പ്രതിസന്ധിയിലാണ് ആയുര്‍വേദ ഹോമിയോ ആശുപത്രികളിലെ താല്‍ക്കാലിക നീയമനങ്ങളും പോലും ബാഹ്യ ഇടപെടല്‍ മൂലം പ്രസിഡന്റ് ഏകപക്ഷിയമായി നിയമിക്കുകയായിരുന്നുവെന്ന് അവര്‍ വക്തമാക്കി.
ഇടതുപക്ഷക്കാരനായ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥന്മാരും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്നതായി ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കുത്തിയതോട് പഞ്ചായത്ത് ബിജെപി കമ്മററിയെന്നു പ്രസിഡന്റ് ജയേഷ് പറഞ്ഞു. ആകെ പതിനാറ് സീറ്റാണ് കോണ്‍ഗ്രസ് 5, സിപിഎം 3, സിപിഐ 2, ബിജെപി 3, ബിഡിജെഎസ് സ്വതന്ത്രര്‍ 2, സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് കക്ഷി നില ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് സ്വതന്ത്രയായ പ്രേമ രാജപ്പന് പ്രസിഡന്റായത്.
പ്രേമാ രാജപ്പനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള സാദ്ധ്യത തെളിഞ്ഞു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: