തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലൂടെ എടിഎം കൗണ്ടറുകള്‍ക്ക് മുമ്പില്‍ ഉണ്ടായ ക്യൂ താല്‍ക്കാലിക പ്രതിഭാസമാണെന്ന് സാമ്പത്തിക വിശാരദന് ഗുരുമൂര്‍ത്തി. ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗുരുമൂര്‍ത്തി.
സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലിക പ്രതിഭാസമാണ്. ആറു മാസത്തിനുള്ളില്‍ സാമ്പത്തിക മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടാകും. ബാങ്കുകള്‍ വായ്പ ഇനത്തില്‍ നല്കുന്ന പണം പൂര്‍ണ്ണമായും തിരികെ ബാങ്കുകളില്‍ എത്തുന്നില്ല. ഇത് കണക്കില്‍പ്പെടാതെ പലരൂടെയും കയ്യിലാണ്. ബാങ്കുകളുടെ നിലനില്‍പ്പിനെ ഇത് ബാധിക്കും. ബാങ്കുകള്‍ നല്കുന്ന തുക തിരികെ വന്നാല്‍ മാത്രമെ പലിശയിനത്തില്‍ കുറവ് വരുത്താനും വായ്പാ പരിധി ഉയര്‍ത്താനും സാധിക്കുകയൂള്ളൂ.
രാജ്യത്തെ സഹകരണ ബാങ്കുകള്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. ആര്‍ബിഐ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 25 ലക്ഷം രൂപ തീവ്രവാദികള്‍ ചെലവഴിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലെ ഒരു ജില്ല കള്ളനോട്ടുകളുടെ കേന്ദ്രമാണെന്ന് കണ്ടെത്തി. വരുംകാലങ്ങളില്‍ നൂറ് രൂപയോ അഞ്ഞൂറ് രൂപയോ ആയിരിക്കും ഉയര്‍ന്ന മൂല്യമുള്ള നോട്ടായി മാറുന്നതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: