അടിമാലി: വീട്ടമ്മയെ കൊന്ന കേസിലെ പ്രതിക്ക് നോട്ടിരട്ടിപ്പ് സംഘവുമായും ബന്ധം.കൊലക്കേസില്‍ പിടിയിലായ പാസ്റ്റര്‍ സലിന് നിരവധിപ്പേരുടെ കൈയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കുള്ള തമിഴ്നാട് ബന്ധം ഉപയോഗിച്ച് കട്ടപ്പന മേഖലയിലുള്ളവരില്‍ നിന്നാണ് തുക വാങ്ങിയിട്ടുള്ളത്. അഞ്ച് ലക്ഷം രൂപമുടക്കിയാല്‍ 20 മുതല്‍ 25 ലക്ഷം വരെ തിരികെ നല്‍കുമെന്ന് ധരിപ്പിച്ചാണ് പണം തട്ടുന്നത്. തമിഴ്നാട്ടിലാണ് പണമിടപാടുകള്‍ നടക്കുന്നത്. കൃത്യമായ തുക കൈമാറിക്കഴിഞ്ഞാല്‍ പണമടങ്ങിയതെന്ന് ധരിപ്പിച്ച് ഒരു ബാഗ് കൈമാറും.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമേ തുറന്ന് നോക്കാവൂ എന്ന് ഇടപാടുകാരനെ ധരിപ്പിക്കും. തുറന്ന് നോക്കുമ്പോഴാണ് അബദ്ധം മനസ്സിലാവുക. വെറും കടലാസുകെട്ടുകളാവും ഉണ്ടാവുക. കട്ടപ്പന മേഖലയിലുള്ള നിരവധിപ്പേര്‍ ഇയാള്‍ക്കെതിരെ അടിമാലി പോലീസില്‍ പരാതിയുമായി എത്തുന്നുണ്ട്. പണം നഷ്ടപ്പെട്ട പലര്‍ക്കും പണം തിരികെ നല്‍കിയതായാണ് സലിന് പറയുന്നത്. സലിന്റെ ആദ്യമൊഴി പ്രകാരം കൂട്ടുപ്രതിയായി സംശയിച്ച് കസ്റ്റഡിയിലെടുത്ത സ്വാമി എന്ന പേരിലറിയപ്പെടുന്ന ജെയിംസ് ആണ് ഇടപാടിന്റെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ തമിഴ്നാട്ടിലുണ്ട്.
പരാതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: