ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ജോലിക്കിടെ മരണപ്പെടുന്ന പോലീസുകാരുടെ മകളുടെ വിവാഹച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. പെണ്‍കുട്ടികളെ സംസ്ഥാനത്തിന്റെ മകളായി പരിഗണിച്ച് മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ചൗഹാന് വ്യക്തമാക്കി.
ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി ഭീകരര്‍ കൊലപ്പെടുത്തിയ കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിന്റെ മകള്‍ സോണിയയുടെ വിവാഹത്തില്‍ പങ്കെടുത്താണ് ചൗഹാന് തീരുമാനം അറിയിച്ചത്. അതിഥികളെ ഗേറ്റിലെത്തി സ്വീകരിച്ച മുഖ്യമന്ത്രി വധുവിന്റെ അഛന്റെ റോളിലായിരുന്നു. മകളുടെ വിവാഹം തീരുമാനിച്ചതിന് ശേഷമാണ് രമാശങ്കര്‍ കൊല്ലപ്പെട്ടത്. വിവാഹം സര്‍ക്കാര്‍ നടത്തുമെന്ന് ചൗഹാന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയുടെ നിയമന ഉത്തരവും വിവാഹ സമ്മാനമായി മുഖ്യമന്ത്രി സോണിയക്ക് കൈമാറി.
മുഴുവന്‍ ചടങ്ങുകളും അവസാനിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്. സംസ്ഥാന സഹകരണ മന്ത്രി വിശ്വാസ് സരംഗും ചടങ്ങില്‍ സംബന്ധിച്ചു. ജയില്‍ ചാടിയ ഭീകരര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: