ആലപ്പുഴ: ഫെഡല്‍ ബാങ്ക് കോണ്‍വെന്റ് സ്ക്വയര്‍ ശാഖ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ലോക്കറിലേക്കോ എടിഎം കൗണ്ടറിലേക്കോ തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാല്‍ പ്രധാന വൈദ്യൂതി ലൈന്‍ വിഛേദിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. എന്നാല്‍ ബാങ്കിനോട് ചേര്‍ന്നുളള എടിഎം കൗണ്ടര്‍ പ്രവര്ത്തിപ്പിക്കേണ്ടതിനാല് ഇവിടെയ്ക്കുളള വൈദ്യൂതി ഓഫ് ചെയ്തിരുന്നില്ല. ഇവിടത്തെ നെറ്റ്വര്‍ക്ക് റൂട്ടറില്‍ നിന്നാണ് വൈദ്യൂതി പ്രവഹിച്ചത്.
തീപ്പിടുത്തത്തില്‍ കെട്ടിടത്തിനുളളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ശാഖയിലാണ് തീപ്പിടുത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രഥമിക നിഗമനം. പതിനഞ്ചോളം കംമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു. ഡേറ്റകള്‍ എല്ലാം പ്രധാന കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതിനാല് ആശങ്കവേണ്ടെന്നും ഇടപാടുകാര്‍ക്ക് യാതൊരു തരത്തിലുളള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ സെക്യൂരിറ്റി ജീവനക്കാരന് പോയതിനുശേഷമാണ് തീപിടത്തമുണ്ടായതെന്ന് പറയപ്പെടുന്നു. നാട്ടുക്കാര് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് വിവരം ഫയര്‍ഫോഴ്സിനെയും പോലീസിനെയും അറിയിച്ചത്. ആലപ്പുഴ സ്റ്റേഷനില്‍നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനാവിഭാഗം എത്തിയാണ് തീയണച്ചത്. ഇരുപത് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ആദ്യനിലയില്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിനുളളില്‍ നിന്നുണ്ടായ പുകപടലങ്ങള്‍ കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തീ അണക്കാന്‍ കഴിഞ്ഞത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതേ കെട്ടിടത്തിലുളള മറ്റൊരു ഭാഗത്തേക്ക് മാറ്റി ചെവ്വാഴ്ച്ച തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഈ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എടിഎമ്മില്‍ നിന്നും പട്ടാപ്പകള്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: