കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നയങ്ങള്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണര്‍വ്വും ഊര്‍ജ്ജവും പകരുമെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ബൈജ്നാഥ് റായ് അഭിപ്രായപ്പെട്ടു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സാമ്പത്തിക രംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ്. സര്‍ക്കാരിന്റെ നടപടിയെ പൂര്‍ണ്ണമായി പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്കുള്ള യാത്രാമദ്ധ്യേ കോഴിക്കോട്ടെത്തിയപ്പോള്‍ ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെടുത്ത ധീരമായ തീരുമാനത്തില്‍ ഒന്നാണ് 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത്. രാജ്യത്തെ കള്ളപ്പണക്കാരുടെയും അവരെ പിന്തുണക്കുന്നവരുടെയും ഉറക്കം കെടുത്തിയ തീരുമാനമായിരുന്നു ഇത്. കള്ളനോട്ടും കള്ളപ്പണവും തടയാന്‍ സ്വീകരിച്ച ശക്തമായ തീരുമാനം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചത്.
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ സര്‍ക്കാര്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സാധാരണക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ശരിയാണ്. ഇത് പരിഹരിക്കാനാവശ്യമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഭരണകക്ഷിയെടുക്കുന്ന ഏത് നടപടിയെയും എതിര്‍ക്കുക എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമാണ് ഇതിന്റെ കാരണം. ക്രേളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രാഷ്ട്രീയപരമായി മാത്രമാണ് നോട്ട് പിന്‍വലിക്കലിനെ കാണുന്നത്.
കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന ആശയം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത് നടപ്പില്‍വരുത്തുന്നതിന് മുമ്പ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: