ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ബെസിക്താസ് ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 38 പേര് കൊല്ലപ്പെടുകയും 166 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫുട്ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടിനോടു ചേര്‍ന്നാണ് പുലര്‍ച്ചെ രണ്ടുമണിയോടുകൂടി ആക്രമണമുണ്ടായത്. മൈതാനത്തിന്റെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബെസിക്ടാസും, ബുരാസപോറും തമ്മിലുളള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ആക്രമണം നടന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാര്‍ ബോംബ് സ്ഫോടനവും ചാവേര്‍ സ്ഫോടനവും നടന്നതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പുണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: