ജമ്മു: പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യോജിച്ച മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാന് ഭീരുത്വം നിറഞ്ഞ ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്. എന്നാല്‍ അതു നടപ്പാവില്ല. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. 1971 ല്‍ പാക്കിസ്ഥാന് രണ്ടായി വിഭജിച്ചു. അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് വൈകാതെ പത്തു കഷണങ്ങളാകും ആഭ്യന്തരമന്ത്രി പറഞ്ഞു.
ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല. നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അയല്‍രാജ്യം ഇന്ത്യയ്ക്കെതിരെ ഭീകരവാദത്തെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണ് രാജ്നാഥ് സിംഗ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: