മുസ്ലിം മതവിഭാഗത്തിലെ നിസ്വര്‍ക്ക് പാരയാകുന്ന മുത്തലാഖ് വേണ്ട എന്നാകും മുഴുവന്‍ സ്ത്രീകളുടെയും അന്തര്‍ഗതം. ഇത്തിരിനേര കല്യാണവും മൂന്നുമാസകല്യാണവും ബഹുഭാര്യത്വവും മതവുമായി കൂട്ടിക്കുഴക്കരുത്.
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. മതത്തിന്റെ പേരും പറഞ്ഞ് ദരിദ്രരേഖയ്ക്ക് കീഴെനില്‍ക്കുന്ന അശരണരെ നട്ടംതിരിക്കുന്ന മുത്തലാഖിന് മുന്‍തൂക്കം കൊടുത്തുകൂടാ. അത് തുടര്‍ന്നും നിലനിര്‍ത്തണമെന്ന് ശഠിക്കുന്നത് അപരിഷ്കൃതമാണ്. പെണ്ണുങ്ങളെ സുഖഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വം തോന്നുമ്പോള്‍ നിക്കാഹും മൊഴി ചൊല്ലലും നടത്തുന്നു. ചുരുങ്ങിയ കാലയളവില്‍ മൂന്നും നാലും കുട്ടികള്‍ ആകുമ്പോള്‍ മൊഴിചൊല്ലി വേറെ പെണ്ണിനെ കല്യാണം കഴിച്ചുനടക്കുന്ന പുതുമാപ്പിളമാരെ മുസ്ലിം സമുദായത്തില്‍ കണ്ടുവരുന്നു. പ്രാരബ്ധം നിറഞ്ഞ കുടുംബം പെണ്‍വാണിഭ ശൃംഖലയിലെത്തിപ്പെടും. സപത്നിത്വത്തിന് യുവതികള്‍ വഴങ്ങുന്നതിന്റെ പൊരുള്‍ ദാരിദ്ര്യംതന്നെ. ബഹുഭര്‍തൃത്വം എന്ന സങ്കല്പത്തെ പിന്തുണക്കുന്ന മതമേലാളന്മാര് സ്വന്തം മകളെ രണ്ടാം കെട്ടുകാരനോ മൂന്നാം കെട്ടുകാരനോ നിക്കാഹ് ചെയ്തുകൊടുക്കുമോ?
കോഴിക്കോട്ടും ഹൈദരബാദിലും മൈസൂരും നിലമ്പൂരും നടക്കുന്ന അറബികല്യാണത്തിന്റെ ഇരകളും, നാട്ടില്‍ മൂന്നാം കെട്ടുകാരന് തലനീട്ടി കൊടുക്കുന്ന ഇരകളും ദരിദ്ര മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടികളാണ്.
ഒരു വിഭാഗക്കാര്‍ ശൈവ വിവാഹം ശണ്ഠ കൂടി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു മതവിഭാഗത്തിലെ താഴെത്തട്ടിലുള്ളവരെ അധോഗതിയില്‍നിന്നും അധോഗതിയിലേക്ക് തള്ളിവിടുന്ന ക്രൂരമായ വിനോദം സഹിക്കാനാവില്ല.
മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം വേണം. മറിച്ചുചിന്തിക്കുന്നവര്‍ ബഹുഭര്‍ത്തൃത്വം എന്ന ആശയം ചിന്തിക്കുമോ?
കാവല്ലൂര്‍ ഗംഗാധരന്, ഇരിങ്ങാലക്കുട
ഒമാനില്‍ നിലവിളക്ക്
ഒമാനില്‍ മുസ്ലിംലീഗില്ലാത്തതിനാല് മുസ്ലിം മന്ത്രി ‘നിലവിളക്ക്’ കൊളുത്തി. നിലവിളക്ക് കൊളുത്തല്‍ അനിസ്ലാമികമാണെന്ന കേരളത്തിലെ ഇവരുടെ വാദത്തില്‍ ഒരു കഴമ്പുമില്ല. അവിടെ വിദേശകാര്യമന്ത്രി ഭദ്രദീപം കത്തിച്ച് ഉദ്ഘാടനം ചെയ്തു. മുസ്ലിം രാഷ്ട്രമായ ഒമാനില്‍ തന്നെയാണീ ചടങ്ങ്. വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലവിയാണീ കര്‍മം നിര്‍വഹിച്ചത്. യുഎഇയില്‍ മതസഹിഷ്ണുതയ്ക്ക് വകുപ്പ് മന്ത്രി തന്നെയുണ്ടത്രെ. ഇതും ഒരുതരത്തില്‍ പ്രതീകാത്മക മറുപടി തന്നെ.
വടക്കേതില്‍ വിനോദ് കുമാര്‍, നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: