തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ എന്‍ആര്‍ഐ സീറ്റിലെ പ്രേവശനത്തില് അപാകത കണ്ടെത്തിയതിനെതുടര്‍ന്ന് 15 കോളേജുകളിലെ 360 പേരുടെ പ്രവേശനം ഉന്നത വിദ്യാഭ്യാസ നിരീക്ഷണ സമിതിയായ ജയിംസ് കമ്മറ്റി റദ്ദ് ചെയ്തു. എന്‍ആര്‍ഐ സീറ്റുകളിലെ പ്രവേശനത്തില്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എഐസിടിഇ) അനുമതി നേടാത്തതിനാലും പ്രവേശനപരീക്ഷയില്‍ തോറ്റവരെ പ്രവേശിപ്പിച്ചതിനുമാണ് നടപടി.
പ്രവാസികളായ വിദ്യാര്‍ത്ഥികള്‍, പ്രവാസികളുടെ ആശ്രിതര്‍, വിദേശത്ത് ജനിച്ച് വളര്‍ന്ന ഇന്ത്യന്‍ വംശജരുടെ ബന്ധുക്കള്‍, വിദേശ വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് എന്‍ആര്‍ഐ സീറ്റിലേക്ക് പരിഗണിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് പ്രവേശനത്തിനായി എഐസിടിഇയുടെ അനുമതി വാങ്ങണമെന്നാണ് നിയമം. ഇതിന് ഓരോ കോളേജിനും നാല് ലക്ഷം രൂപയോളം ചെലവ് വരുമെന്നതിനാല്‍ കോളേജുകളിലെ ബ്രാഞ്ചുകള്‍ക്ക് മാത്രം അനുമതി വാങ്ങി. ഇത് പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി അനുമതി വാങ്ങണമെന്നും മാനേജ്മെന്റ് അസോസിയേഷനോടും കോളേജുകളോടും ജയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചിട്ടും അനുമതി വാങ്ങാത്തതിനാല്‍ 12 കോളേജുകളിലായി 277 പേരുടെ പ്രവേശനം കമ്മിറ്റി അസാധുവാക്കി.
പ്രവശന പരീക്ഷ എഴുതി തോറ്റവര്‍ക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നല്‍കിയതിന് ചാലക്കുടി നിര്‍മ്മല കോളേജിലെ 36ഉം അടൂര്‍ ശ്രീനാരായണ കോളേജിലെ നാല്പത്തിയാറും തിരുവന്തപുരം പങ്കജകസ്തൂരി കോളേജിലെ ഒന്നും വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ജയിംസ് കമ്മറ്റി റദ്ദ് ചെയ്തു. ഈ വര്‍ഷം മുതല്‍ പ്രവേശന പരീക്ഷയില്‍ ജയിച്ചവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂയെന്ന് ജയിംസ് കമ്മറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
റദ്ദാക്കിയവരുടെ പേര് സാങ്കേതിക സര്‍വ്വകലാശാല രജിസ്റ്ററില്‍ നിന്ന് നീക്കണമെന്നും സെമസ്റ്റര്‍ പരീക്ഷക്ക് നല്കിയ ഹാള്‍ ടിക്കറ്റുകള്‍ റദ്ദ് ചെയ്യണമെന്നും സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാശ്രയ എഞ്ചിനീയറിങ് പ്രവേശന നടപടികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജയിംസ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: