തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടായിട്ടുണ്ടോ എന്നറിയുന്നതിന് നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള പരിശോധന നാളെ ആരംഭിക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് വന്‍തോതില്‍ പണം എത്തിയെന്ന ആരോപണം നിരവധി കോണുകളില്‍ നിന്നുയര്‍ന്ന സാഹചര്യത്തിലാണിത്.
നോട്ടു പിന്‍വലിക്കലിനു ശേഷം എത്തിയ 500, 1000 രൂപ നോട്ടുകളുടെ എണ്ണവും വിശദാംശങ്ങളും നബാര്‍ഡിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇവിടേക്കു വന്ന നിക്ഷേപങ്ങള്‍ ഏതുവിധത്തിലുള്ളതാണെന്നും പരിശോധിക്കും. കെവൈസി ചട്ടം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്ന് നിക്ഷേപം വന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നബാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ജില്ലാ സഹകരണബാങ്കുകളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ആര്‍ബിഐ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണബാങ്കുകളെ അനുകൂലിച്ച് നബാര്‍ഡ് രംഗത്തെത്തി. ഇതോടെ അന്വേഷണത്തിന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: