കമ്പളക്കാട് : പാവപ്പെട്ട നിക്ഷേപകരുടെ പണം എന്നും സുരക്ഷിതമായിരിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവിധാനം കള്ളപ്പണക്കാരെയും പൂഴ്ത്തിവെപ്പുകാരെയും കൊള്ളക്കാരെയും ബുദ്ധിമുട്ടുക്കുന്നതുകൊണ്ടാണ് മോദിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. കമ്പളക്കാട് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സിപിഎമ്മിന്റെ കള്ളപ്രചരണം ജനങ്ങള്‍ പുച്ഛിച്ചുതള്ളും. ആദിവാസി സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രത്തില്‍നിന്ന് കിട്ടാവുന്ന എല്ലാ സഹായങ്ങളും നേരിട്ട് ആദിവാസി സമൂഹത്തിന് എത്തിക്കും. ഭാരതീയ ജനതാ പാര്‍ട്ടി മുസ്ലീംങ്ങള്ക്കെതിരല്ല. മുസ്ലീം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്ത് എന്നുപറയുന്ന മുസ്ലീം ലീഗിന് 35 ലക്ഷം അംഗസംഖ്യയാണുള്ളത്. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് 42.5 ലക്ഷം മുസ്ലീംങ്ങളുടെ അംഗത്വമുണ്ട്. അതിന് ഉദാഹരണമാണ് മുസ്ലീം ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളില്‍നിന്നും ബിജെപി എംഎല്‍എമാര്‍ ജയിച്ചുവരുന്നത്. ഇടത്-വലത് സംഘടനകളുടെ അടിത്തറ ഇളകുമ്പോള്‍ അത് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഭാരതത്തിന്റെയും കാലഘട്ടത്തിന്റെയും മാറ്റമാണ് ബിജെപിയുടെ വളര്‍ച്ച. കമ്പളക്കാട് ടൗണിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും നബിദിനാശംസകള്‍ നേര്‍ന്നാണ് ശോഭാ സുരേന്ദ്രന് അവസാനിപ്പിച്ചത്.
ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.ആര്.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സര്‍ജു, സംസ്ഥാന സെക്രട്ടറി മുകുന്ദന് പള്ളിയറ, സംസ്ഥാന സമിതിയംഗം ലക്ഷ്മി കക്കോട്ടറ, ബിജെപി സംസ്ഥാന കൗണ്‍സിലംഗം എം.ശാന്തകുമാരി, ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, ആരോട രാമചന്ദ്രന്, എന്നിവര്‍ പ്രസംഗിച്ചു. ബിജെപി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജി സ്വാഗതവും കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: