കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മില്‍ സുദൃഢമായ ബന്ധമാണു നിലനില്‍ക്കുന്നതെന്നും ഇന്ത്യ-ജര്‍മനി വ്യാപാരബന്ധം പുരോഗമന പാതയില്‍ മുന്നേറുമെന്നും ജര്‍മന്‍ സ്ഥാനപതി മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് പറഞ്ഞു.
ജര്‍മനിയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജര്‍മന്‍ സ്ഥാനപതികാര്യാലയവുമായി സ്പൈസസ് ബോര്‍ഡ്, സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവ സംയുക്തമായി നടത്തിയ ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ഗിറ്റ് ഹെല്‍വിഗ്.
സുഗന്ധവ്യഞ്ജന, സമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സംവാദത്തില്‍ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമുദ്രവിഭവ കയറ്റുമതിരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജര്‍മനി എന്നും മുന്നിലാണ്. ഇന്ത്യ-ജര്‍മനി ബന്ധം ശക്തമായി നീങ്ങുന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖല തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാണ്. രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയില്‍ പ്രിയങ്കരമാണെന്നും ഹെല്‍വിഗ് പറഞ്ഞു.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ജര്‍മനിയില്‍ നിന്ന് കൂടുതല്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ ഇറക്കുമതിയുടെ 25 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നുവെന്നും ജയതിലക് പറഞ്ഞു. കുരുമുളക്, പുതിന ഉല്‍പ്പന്നങ്ങളും എണ്ണയും സുഗന്ധ എണ്ണകളുമാണ് കയറ്റുമതിയുടെ സിംഹഭാഗം.
201516ല്‍ 5211 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ജര്‍മനിയിലേക്കു കയറ്റിയയച്ചത്.
ജര്‍മന്‍ ഭക്ഷണവ്യവസായം സുഗന്ധവ്യഞ്ജനങ്ങളെ ഏറെ ആശ്രയിക്കുന്നതാണെന്നും ഗുണനിലവാരമുറപ്പാക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കേരളത്തിന്റെ വിഭവങ്ങളാണ് ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമെന്നും ജര്‍മന്‍ സ്ഥാനപതികാര്യാലയം ഓണററി കോണ്‍സുല്‍ സെയ്ദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി.
ജര്‍മന്‍കാര്‍ ക്രിസ്മസ് കേക്കുകളില്‍ കറുവപ്പട്ടയും ഇഞ്ചിയുമൊക്കെ യഥേഷ്ടം ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ഏറെ പ്രിയങ്കരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും സെയ്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: