അമ്പലപ്പുഴ: ഭഗവദ്ഗീത കാണാതെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനച്ചെലവ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. അമ്പലപ്പുഴ ക്ഷേത്ര നാടകശാലയില്‍ ഗോപീകാസംഘം ഏര്‍പ്പെടുത്തിയ നാരായണീയ പുരസ്കാരം ഏറ്റുവാങ്ങവെയാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ ആരംഭിക്കണം. ഭഗവദ്ഗീത പാഠ്യവിഷയമാക്കണം. പതിനെട്ട് അദ്ധ്യായമുളള ഗീതയിലെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ കാണാതെ പഠിക്കുന്ന പ്ലസ്ടു വരെ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് എത്തുമ്പോള്‍ ഇവരുടെ തുടര്വിദ്യാഭാസചിലവ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും.
വരും നാളുകളില്‍ എല്ലാ ക്ഷേത്രങ്ങളിലും നാരായണീയ പാരായണവും പുരസ്കാരവും നല്‍കണം. അടുത്ത വര്‍ഷത്തെ നാരായണീയ പുരസ്കാരത്തിനളള അവാര്‍ഡുതുകയായ പതിനോരായിരത്തി ഒരു നൂറ്റിപതിനൊന്നു രൂപ ചടങ്ങില്‍ അദ്ദേഹം സംഘാടകര്‍ക്ക് കൈമാറി.
നാരായണീയ പുരസ്കാരം നരമംഗലത്ത് ഇല്ലത്ത് നാരായണന് നമ്പൂതിരി പ്രയാര്‍ ഗോപാലകൃഷ്ണനു കൈമാറി. ഗോപികാ പുരസ്കാരത്തിന് ശോഭനാ രവീന്ദ്രന് അര്‍ഹയായി. അമൃത കീര്‍ത്തി പുരസ്കാരം ലഭിച്ച ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ ആദരിച്ചു. റ്റി.ആര്. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: